എയർ ഇന്ത്യ സർവിസുകൾ വെട്ടിക്കുറക്കുന്നത് പ്രതിഷേധാർഹം - കെ.എം.സി.സി
text_fieldsറിയാദ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും തീരുമാനത്തിൽ നിന്ന്പിന്മാറണമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബർ അവസാന വാരം നിലവിൽവരുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള 75 ഓളം സർവിസുകൾ റദ്ദാക്കുമെന്നാണ് റിപ്പോർട്ട്. ഇതിൽ 25 സർവിസുകൾ ഗൾഫ് മേഖലയിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് വെട്ടിക്കുറക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് നീക്കവുമായി മുന്നോട്ട് പോകുന്ന പക്ഷം വിഷയത്തിൽ അടിയന്തരമായി ഇടപെടൽ ആവശ്യമാണെന്ന കാര്യം കെ.എം.സി.സി നേതാക്കൾ മാതൃസംഘടനയായ മുസ്ലിം ലീഗ് നേതാക്കളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സർവിസ് വെട്ടിക്കുറക്കൽ നടപടി പ്രവാസികൾക്ക് വലിയ യാത്ര ദുരിതമാണ് സമ്മാനിക്കുകയെന്ന് മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള എന്നിവർ പറഞ്ഞു.
സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുമെന്നും വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനും യാത്രാദുരിതങ്ങൾക്കും ഇത് വഴിവെക്കുമെന്നും നീക്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് പിൻമാറണമെന്നും കെ.എം.സി.സി നേതാക്കൾ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി, കേരള മുഖ്യമന്ത്രി, എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റ് എന്നിവർക്ക് അടിയന്തര സന്ദേശമയക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

